റോഡരികിൽ വെച്ച് ആക്രമിക്കാൻ എത്തിയ മൂന്നു പേരെ അടിച്ചോടിച്ച് പ്ലസ് വൺ വിദ്യാർഥിനി, നേഹയ്ക്ക് അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ

ഇന്നത്തെ കാലത്ത് പെൺകുട്ടികൾ അവരവരെ തന്നെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായി വരുന്ന സാഹചര്യമാണ്. ശാരീരികവും മാനസികവുമായി നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് തടയിടുവാൻ പെൺകുട്ടികൾ സ്വയം പ്രാപ്തരാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്.വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ബഹളം വയ്ക്കുന്ന സമൂഹത്തിനുമുന്നിൽ പ്രതികരണശേഷിയില്ലാത്തവരായി മാറുന്ന യുവതലമുറ നോക്കുകുത്തികൾ മാത്രമാണ്. പകരം എല്ലാത്തിനും പ്രതികരിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി മുന്നോട്ടുപോകുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരു പ്രത്യേക സ്ഥാനവും അംഗീകാരവും മറ്റുള്ളവരുടെ ഭാഗത്തുനിന്നും പല ഘട്ടങ്ങളിലും ഉണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു പ്ലസ് വൺ വിദ്യാർഥിനി സോഷ്യൽ മീഡിയയുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ്.

കോഴിക്കോട് റോഡരികിൽ തന്നെ ആക്രമിക്കാൻ എത്തിയ മൂന്നു പേരെ കിക് ബോക്സിങ് താരമായ നേഹ അടിച്ചോടിച്ച വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ.. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ സ്നേഹയാണ് സ്കൂളിന് സമീപത്ത് റോഡിൽ വച്ച് വഴിയാത്രക്കാരായ മൂന്ന് പേർ ആക്രമിക്കാൻ വന്നതിന് ഇരയായത്. തന്നെ ആക്രമിക്കാൻ ശ്രമിച്ച മൂന്നു പേരെയും ഒറ്റയ്ക്ക് ഈ പെൺകുട്ടി ഇടിച്ചു വീഴ്ത്തി. പ്രത്യാക്രമണത്തിൽ ഓടി രക്ഷപ്പെട്ട ആക്രമികൾക്കെതിരെ നേഹ പോലീസിൽ പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ ഗാന്ധി റോഡിലൂടെ നടക്കുമ്പോഴാണ് കിക്ക് ബോക്സിങ് താരമായ നേഹക്ക് നേരെ ആക്രമണം ഉണ്ടായത്

റെയിൽവേ ക്രോസിന് സമീപം നിന്നിരുന്ന മൂന്ന് യുവാക്കൾ സ്കൂൾ ബാഗ് കയ്യിൽ പിടിച്ച് നേഹയോട് പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. നേഹയുടെ ആദ്യ കിക്ക് കിട്ടിയത് അവളുടെ കയ്യിൽ പിടിച്ച ആളുടെ മൂക്കിലായിരുന്നു. കൂടെയുണ്ടായിരുന്നവരെയും നേഹ അടിച്ചൊടിച്ചു. നേഹയുടെ കിക്കിൽ ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു പിന്നീട് രക്ഷിതാക്കളെയും അധ്യാപകരെയും വിവരമറിയിച്ചതിനെത്തുടർന്ന് വഴിയാത്രക്കാരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പാലത്ത് പുളി ബസാർ കൂട്ടുകുളത്ത് മരപ്പണി ചെയ്യുന്ന ബിജു, ദിവ്യ ദമ്പതികളുടെ ഏക മകളാണ് നേഹ. ഒരു വർഷമായി രതീഷ് കെ എൻയുടെ ശിക്ഷണത്തിൽ ബോക്സിങ് പരിശീലിക്കുന്ന വിദ്യാർത്ഥിനി കൂടിയാണ് നേഹ. പരാതി ലഭിച്ചതിനെ തുടർന്ന് നടക്കാവ് പോലീസ് സംഭവസ്ഥലം സന്ദർശിച്ച തെളിവെടുപ്പ് നടത്തി.

Articles You May Like

x