ഭാര്യയെ ഒഴിവാക്കി തന്നെ വിവാഹം കഴിക്കാൻ കാമുകിയുടെ ആവശ്യം, പ്രണയിനിയെ കൊന്ന് മാൻഹോളിൽ തള്ളിയ പൂജാരി തന്നെ പോലീസിനോട് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതിയും നൽകി, പ്രണയകഥയിലെ വില്ലനും കാമുകനും ഒരാൾ തന്നെ

മുൻപൊക്കെ പ്രണയത്തെ വളരെയധികം ദിവ്യമായാണ് കണ്ടിരുന്നതെങ്കിൽ ഇന്ന് പ്രണയം എന്നത് ചതിയുടെയും പകയുടെയും സൂചന മാത്രമായി അവശേഷിക്കുകയാണ്. വിവാഹം കഴിഞ്ഞവരും പ്രണയത്തിൽ അകപ്പെടുന്നത് കൊലപാതകത്തിലേക്കും ചതിയിലേക്കും വഴിമാറുന്ന സംഭവങ്ങൾക്ക് ആണ് കാരണമായിത്തീരുന്നത്. ഇതിനോടകം ഇത്തരത്തിലുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വാർത്ത ഇപ്പോൾ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഇതിലെ പ്രധാന കഥാപാത്രം എന്ന് പറയുന്നത് ക്ഷേത്രത്തിലെ പൂജാരിയാണ്.തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട പെൺകുട്ടിയോട് ആണ് പൂജാരിയുടെ ക്രൂരത. വിവാഹിതനായ പൂജാരിയും അപ്സര എന്ന പെൺകുട്ടിയും ഏറെ നാളായി പ്രണയത്തിലായിരുന്നു

കാമുകിയെ ഒഴിവാക്കാൻ പൂജാരി അവളുടെ ജീവനെടുത്തു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി അപ്സരയെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. തുടർന്നുണ്ടായ പോലീസ് അന്വേഷണത്തിലാണ് പരാതിക്കാരനായ പൂജാരി തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയത്. കൊലപാതക കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ… തെലങ്കാന സ്വദേശിനി അപ്സരയെ കാണാനില്ലെന്ന് വെങ്കിട സൂര്യസായി കൃഷ്ണയുടെ പരാതിയുടെ അന്വേഷണത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിവാഹിതനായ പുരോഹിതൻ വെങ്കിട സൂര്യ സായികൃഷ്ണ അപ്സരയുടെ കാമുകനായിരുന്നു. ഇരുവരും തമ്മിൽ ഏറെ നാളായി പ്രണയത്തിലുമായിരുന്നു. എന്നാൽ അടുത്തിടെ അപ്സര തന്നെ വിവാഹം കഴിക്കാൻ സായി കൃഷ്ണയോട് ആവശ്യപ്പെടുകയും ഇതേ തുടർന്ന് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴുകയും ആയിരുന്നു.

നിലവിലെ വിവാഹബന്ധം ഒഴിവാക്കി നിയമപരമായി തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അപ്സരയുടെ ആവശ്യം. അപ്സര തന്റെ ആവശ്യത്തിൽ ഉറച്ചു നിന്നപ്പോൾ സായി കൃഷ്ണ ക്രൂരതയുടെ മുഖം അണിയുകയായിരുന്നു. അപ്സരയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഷംസബാദ് പ്രദേശത്ത് അപ്സരയെ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാമുകിയുടെ ആവശ്യം ഭാര്യയെ വേണ്ടെന്നു വയ്ക്കണമെന്നത് ആയിരുന്നതിനാൽ അവളെ കൊലപ്പെടുത്തി. പിന്നീട് ഹൈദരാബാദിലെ സരൂർ നഗർ പ്രദേശത്തെ മാൻഹോളിൽ മൃതദേഹം കൊണ്ട് തള്ളി. തുടർന്ന് ആർ ജി ഐ പോലീസ് സ്റ്റേഷനിൽ എത്തി അപസരയെ കാണാനില്ലെന്ന് പരാതി നൽകുകയും ആയിരുന്നു സായി കൃഷ്ണ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ സായികൃഷ്ണ യുവതിയെ കൊലപ്പെടുത്തി മൃതദേഹം മാൻഹോളിൽ തള്ളുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പിന്നീട് സായികൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. താൻ ഒറ്റയ്ക്കാണ് അപ്സരയെ കൊലപ്പെടുത്തിയതെന്നും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമെന്നതിനാലാണ് കൊലപ്പെടുത്താൻ കാരണമായതെന്നും സായി കൃഷ്ണ പോലീസിനോട് പറഞ്ഞു. യുവതി നേരത്തെ ഗർഭിണിയായെന്നും ഗർഭചിത്രം നടത്തി എന്നും പോലീസ് കണ്ടെത്തിയിട്ടും ഉണ്ട്. പോലീസ് പ്രതികളെ പിടികൂടി അവരുടേതായ രീതിയിൽ ചോദ്യം ചെയ്തപ്പോഴാണ് സുപ്രധാനമായ കാര്യങ്ങൾ പുറത്തുവന്നത്.

Articles You May Like

x