അപകടത്തിൽ ബൈക്ക് യാത്രികന്റെ എല്ലിന് പൊട്ടൽ ഇല്ലാത്തതുകൊണ്ട് കേസെടുക്കാൻ കഴിയില്ല; പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെയും വനിതാ ഡോക്ടറെയും സംരക്ഷിക്കാൻ വിചിത്രമായ ന്യായവുമായി നിയമപാലകർ

അപകടങ്ങളും നിയമലംഘനങ്ങളും തടയുവാൻ ക്യാമറ ഉൾപ്പടെ കേരളത്തിൻറെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചപ്പോൾ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ചില നിയമലംഘനങ്ങളും അതിക്രമങ്ങളും ഉണ്ടാകുന്നു എന്നതിൻറെ നേർസൂചനയാണ് ഇന്ന് എറണാകുളത്ത് സംഭവിച്ച വാർത്ത. എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടപടി എടുക്കാതെ ഇരിക്കുന്ന പോലീസിൻറെ പ്രവർത്തിയാണ് ഇപ്പോൾ ജനങ്ങളെ ഒന്നാകെ രോക്ഷത്തിൽ ആക്കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനെയും വനിതാ ഡോക്ടറെയും സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി ആരോപണവും ഒരു ഭാഗത്ത് ഉയരുന്നുണ്ട്. എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തിരിഞ്ഞു പോലും നോക്കാതെ പാഞ്ഞുപോയ കാർ 2 കിലോമീറ്റർ അപ്പുറം ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തുകയായിരുന്നു. നാലുദിവസം പിന്നിട്ടിട്ടും ഇടിച്ചവർക്കെതിരെ നടപടിയെടുക്കാതെ പോലീസ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ്. വ്യാഴാഴ്ച രാത്രി കടവന്ത്ര സിഐ മനുരാജും വനിതാ ഡോക്ടറും സഞ്ചരിച്ച കാറാണ് എതിർ ദിശയിൽ എത്തിയ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. അപകടം ഉണ്ടായിട്ടും വാഹനം നിർത്താതെ പോവുകയും അപകട ശേഷം രണ്ട് കിലോമീറ്റർ അകലെ മാറി വില്ലിങ്ടൺ ഐലൻഡിലേക്കുള്ള റോഡിൽ ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തുകയും ആയിരുന്നു. അപകടത്തിന് പിന്നാലെ കാറിനെ രണ്ടു ബൈക്കുകളിലായി എത്തിയ നാല് യുവാക്കൾ പിന്തുടർന്നപ്പോഴാണ് കാറിൽ ഉണ്ടായിരുന്നത് വനിതാ ഡോക്ടറും സിഐയും ആണെന്ന് മനസ്സിലായത്

പോലീസ് സ്ഥലത്തെങ്കിലും ഇരുവരെയും പോകാൻ അനുവദിക്കുകയും പിന്നീട് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ആയിരുന്നു. അപകടത്തിൽ യുവാവിന്റെ എല്ലിന് പൊട്ടൽ ഇല്ലാത്തതു കൊണ്ട് തന്നെ കേസെടുക്കാൻ കഴിയില്ലെന്ന വിചിത്ര ന്യായവും പോലീസ് പറയുന്നുണ്ട്. കേസ് അന്വേഷിക്കുന്ന തോപ്പുംപടി പോലീസ് പറയുന്നത് അപകടമുണ്ടായ സ്ഥലത്ത് കാർ നിർത്താഞ്ഞത് ഗതാഗതപ്പുരക്ക് ഒഴിവാക്കാൻ ആണെന്ന വാദമാണ്. നിയമം സമൂഹത്തിലുള്ള എല്ലാവർക്കും ഒരുപോലെ ആകണമെന്നും ഇത്തരത്തിൽ നിയമപാലകർ തന്നെ നിയമം ലംഘിക്കുമ്പോൾ മറ്റുള്ളവർ നോക്കുകുത്തികളായി അവശേഷിക്കേണ്ട അവസ്ഥയാണിതെന്നും വലിയ രീതിയിലുള്ള വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനും വനിതാ ഡോക്ടർക്കും പകരം സാധാരണക്കാരായ ആരെങ്കിലും ആയിരുന്നു കാറിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നയാൾ ജയിലിലാവുകയോ അല്ലെങ്കിൽ ഭീമമായ ഒരു തുക നഷ്ടപരിഹാരം നൽകേണ്ട സ്ഥിതി ഉണ്ടാവുകയോ ചെയ്തേനെ എന്നും പരിഹാസം ഉയരുന്നു.

Articles You May Like

x